ഞാൻ കണ്ട ആരാച്ചാർ
15:26
"ഭാരതീയ സ്ത്രീത്വത്തിന്റെയും സ്വാഭിമാനത്തിന്റെയും പ്രതീകം"- അങ്ങനെയാണ് ചേതന ഗൃദ്ധാമല്ലിക് വിശേഷിപ്പിക്കപ്പെട്ടത്. പുരുഷ കേന്ദ്രീകൃതമായ ലോകത്തെ വെറുമൊരു കളിപ്പാവയായി അവൾ ആടിക്കൊണ്ടിരുന്നപ്പോഴും! ചരിത്രത്തിലെ ആദ്യത്തെ ആരാച്ചാർ അഥവാ ദി ഒഫീഷ്യൽ ഹാങ്ങ്വുമൻ ഓഫ് ഇന്ത്യ എന്ന പദവി ഏറ്റെടുക്കേണ്ടി വന്ന ചേതനയെന്ന ഇരുപത്തിരണ്ടുകാരിയുടെ ഒന്നര മാസത്തെ ജീവിതകഥ പറയുന്ന കെ ആർ മീരയുടെ ആരാച്ചാർ പ്രമേയം കൊണ്ടും കഥ നടക്കുന്ന ചുറ്റുപാടുകൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും വേറിട്ടൊരു കൃതിയാണ്.
പുസ്തകത്തിന്റെ വലിപ്പം തന്നെയായിരുന്നു വായിച്ചു തുടങ്ങുന്നതിനുള്ള ആദ്യ പ്രതിബന്ധം. പലതവണ മറിച്ചു നോക്കി. 552 പേജുകൾ. 52 അദ്ധ്യായങ്ങൾ. വർത്തമാനകാല ബംഗാളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പുസ്തകം. വായിച്ചു
തുടങ്ങിയപ്പോൾ 'കടിച്ചാൽ പൊട്ടാത്ത' ബംഗാളി പേരുകൾ അലോസരപ്പെടുത്തി. തുടക്കത്തിലുള്ള വിരസത അശേഷമില്ലാതെ ഒഴുകുകയായിരുന്നു പിന്നീട്.
ഗംഗാതീരത്തുള്ള മോക്ഷഭൂമികളായ നീതലഘട്ടലേയ്ക്കും കാളിഘട്ടിലേയ്ക്കുമുള്ള ശവവണ്ടികൾ രാപകലില്ലാതെ മണിമുഴക്കിക്കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന റോഡിലെ മുക്കവലയുടെ മൂലയിലുള്ള വീട്. രണ്ടായിരത്തിലേറെ വർഷത്തെ പാരമ്പര്യത്തോടെ കുലത്തൊഴിലായ ആരാച്ചാർ പണി അഭിമാനത്തോടെ അനുഷ്ഠിച്ച് വരുന്ന കുടുംബം. 451 പ്രതികളെ തൂക്കിലേറ്റി എന്ന് അഭിമാനിക്കുന്ന അച്ഛൻ. പിതാമഹന്മാരുടെയും വധശിക്ഷകളുടെയും ചരിത്രം എപ്പോഴും നാവിൻതുമ്പിലുള്ള നൂറ്റിനാലു കഴിഞ്ഞ ഥാക്കുമാ. അലക്ഷ്യമായി ദുപ്പട്ടയുടെ തുമ്പിൽ വീഴുന്ന ലക്ഷണമൊത്ത കുടുക്ക്. എല്ലാം കൂടിച്ചേർന്ന് മരണമെന്നത് കൺമുമ്പിലുള്ള സ്വാഭാവിക പ്രതിഭാസമാക്കുന്നു.
സൊനാഗച്ചിയും ആഗ്രവാലിയുമൊക്കെ ഇവിടെ ആദ്യാവസനകഥാപാത്രങ്ങളാകുന്നു. ഠാക്കൂർബാഡിയും ഗീതാഞ്ജലിയും ബംഗാളിന്റെ ചരിത്രത്തിലെന്നതുപോലെ നോവലിലുടനീളം ഇഴുകി ചേർന്നിരിക്കുന്നു.
ചരിത്രത്തോട് എനിക്കൊരിക്കലും ഇത്രയേറെ അഭിനിവേശം തോന്നിയിട്ടില്ല. ചേതനയും ബാബയും ഥാക്കുമായുമെല്ലാം ചരിത്രം പേറുന്ന ചെപ്പുകളാണ്. എന്തിനുമൊരു പൂർവിക ചരിത്രം പറയാനുള്ള ചെപ്പുകൾ. ഒരു പക്ഷേ ചരിത്ര കഥനത്തിന്റ ആധിക്യം അനുഭവപ്പെട്ടേക്കാമെങ്കിലും.
വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നതിനേക്കാളേറെ വാർത്തകൾ സൃഷ്ടിക്കുന്ന ആധുനിക 'മാധ്യമ ധർമ്മ'ത്തെയും ഇപ്പോഴും 'ഒടിഞ്ഞ' കാലുമായി TRP യും റേറ്റിങ്ങുമില്ലാതെ ഒരു മൂലയിലൊതുങ്ങുന്ന പഴയ പത്രസംസ്കാരത്തെയും നോവലിലുടനീളം മീര സമന്വയിപ്പിക്കുന്നതു കാണാം .
സ്നേഹം കൊണ്ട് വീർപ്പുമുട്ടുകയും, സ്നേഹിക്കപ്പെടാൻ വെമ്പൽ കൊള്ളുകയും ചെയ്യുമ്പോൾതന്നെ മുറിപ്പെട്ട പെൺമയുടെ പ്രതികാരമൂർത്തിയാവുന്ന ചേതനയെയും നമുക്കു കാണാം.
വധശിക്ഷയ്ക്കെതിരായി മുറവിളി കൂട്ടുന്ന മനുഷ്യാവകാശികൾ പലപ്പോഴും പ്രതിയുടെ മനുഷ്യാവകാശത്തിനാണ് വില കൽപ്പിക്കുന്നത് ഇരയുടെ അവകാശത്തിനല്ല എന്നതും പ്രസക്തമാണ്. ഒപ്പം തന്നെ വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകൾ നിലനിൽക്കുമ്പോഴും കുറ്റകൃത്യങ്ങൾക്ക് കുറവൊന്നുമില്ല എന്ന വിപരീത ചിന്തയും.
ഇങ്ങനെ ഒന്നിലധികം ശരികളിൽ അഥവാ പരസ്പര വിരുദ്ധമായ ശരികളിൽ ആടിയുലയുന്ന ചിന്തകൾ ഉടനീളം കാണാം.
വായനയുടെ രസച്ചരടു മുറിയാതെ ആകാംക്ഷയുടെ മുനമ്പിൽ ചേതനയായി ജീവിച്ചു തീർത്ത ആരാച്ചാർ ഒരു കഥയെന്നതിനേക്കാൾ അനുഭവമെന്നു വിളിക്കാനാണെനിക്കിഷ്ടം !
പുസ്തകത്തിന്റെ വലിപ്പം തന്നെയായിരുന്നു വായിച്ചു തുടങ്ങുന്നതിനുള്ള ആദ്യ പ്രതിബന്ധം. പലതവണ മറിച്ചു നോക്കി. 552 പേജുകൾ. 52 അദ്ധ്യായങ്ങൾ. വർത്തമാനകാല ബംഗാളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പുസ്തകം. വായിച്ചു
തുടങ്ങിയപ്പോൾ 'കടിച്ചാൽ പൊട്ടാത്ത' ബംഗാളി പേരുകൾ അലോസരപ്പെടുത്തി. തുടക്കത്തിലുള്ള വിരസത അശേഷമില്ലാതെ ഒഴുകുകയായിരുന്നു പിന്നീട്.
ഗംഗാതീരത്തുള്ള മോക്ഷഭൂമികളായ നീതലഘട്ടലേയ്ക്കും കാളിഘട്ടിലേയ്ക്കുമുള്ള ശവവണ്ടികൾ രാപകലില്ലാതെ മണിമുഴക്കിക്കൊണ്ടു പൊയ്ക്കൊണ്ടിരിക്കുന്ന റോഡിലെ മുക്കവലയുടെ മൂലയിലുള്ള വീട്. രണ്ടായിരത്തിലേറെ വർഷത്തെ പാരമ്പര്യത്തോടെ കുലത്തൊഴിലായ ആരാച്ചാർ പണി അഭിമാനത്തോടെ അനുഷ്ഠിച്ച് വരുന്ന കുടുംബം. 451 പ്രതികളെ തൂക്കിലേറ്റി എന്ന് അഭിമാനിക്കുന്ന അച്ഛൻ. പിതാമഹന്മാരുടെയും വധശിക്ഷകളുടെയും ചരിത്രം എപ്പോഴും നാവിൻതുമ്പിലുള്ള നൂറ്റിനാലു കഴിഞ്ഞ ഥാക്കുമാ. അലക്ഷ്യമായി ദുപ്പട്ടയുടെ തുമ്പിൽ വീഴുന്ന ലക്ഷണമൊത്ത കുടുക്ക്. എല്ലാം കൂടിച്ചേർന്ന് മരണമെന്നത് കൺമുമ്പിലുള്ള സ്വാഭാവിക പ്രതിഭാസമാക്കുന്നു.
സൊനാഗച്ചിയും ആഗ്രവാലിയുമൊക്കെ ഇവിടെ ആദ്യാവസനകഥാപാത്രങ്ങളാകുന്നു. ഠാക്കൂർബാഡിയും ഗീതാഞ്ജലിയും ബംഗാളിന്റെ ചരിത്രത്തിലെന്നതുപോലെ നോവലിലുടനീളം ഇഴുകി ചേർന്നിരിക്കുന്നു.
ചരിത്രത്തോട് എനിക്കൊരിക്കലും ഇത്രയേറെ അഭിനിവേശം തോന്നിയിട്ടില്ല. ചേതനയും ബാബയും ഥാക്കുമായുമെല്ലാം ചരിത്രം പേറുന്ന ചെപ്പുകളാണ്. എന്തിനുമൊരു പൂർവിക ചരിത്രം പറയാനുള്ള ചെപ്പുകൾ. ഒരു പക്ഷേ ചരിത്ര കഥനത്തിന്റ ആധിക്യം അനുഭവപ്പെട്ടേക്കാമെങ്കിലും.
വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നതിനേക്കാളേറെ വാർത്തകൾ സൃഷ്ടിക്കുന്ന ആധുനിക 'മാധ്യമ ധർമ്മ'ത്തെയും ഇപ്പോഴും 'ഒടിഞ്ഞ' കാലുമായി TRP യും റേറ്റിങ്ങുമില്ലാതെ ഒരു മൂലയിലൊതുങ്ങുന്ന പഴയ പത്രസംസ്കാരത്തെയും നോവലിലുടനീളം മീര സമന്വയിപ്പിക്കുന്നതു കാണാം .
സ്നേഹം കൊണ്ട് വീർപ്പുമുട്ടുകയും, സ്നേഹിക്കപ്പെടാൻ വെമ്പൽ കൊള്ളുകയും ചെയ്യുമ്പോൾതന്നെ മുറിപ്പെട്ട പെൺമയുടെ പ്രതികാരമൂർത്തിയാവുന്ന ചേതനയെയും നമുക്കു കാണാം.
വധശിക്ഷയ്ക്കെതിരായി മുറവിളി കൂട്ടുന്ന മനുഷ്യാവകാശികൾ പലപ്പോഴും പ്രതിയുടെ മനുഷ്യാവകാശത്തിനാണ് വില കൽപ്പിക്കുന്നത് ഇരയുടെ അവകാശത്തിനല്ല എന്നതും പ്രസക്തമാണ്. ഒപ്പം തന്നെ വധശിക്ഷ പോലുള്ള കടുത്ത ശിക്ഷകൾ നിലനിൽക്കുമ്പോഴും കുറ്റകൃത്യങ്ങൾക്ക് കുറവൊന്നുമില്ല എന്ന വിപരീത ചിന്തയും.
ഇങ്ങനെ ഒന്നിലധികം ശരികളിൽ അഥവാ പരസ്പര വിരുദ്ധമായ ശരികളിൽ ആടിയുലയുന്ന ചിന്തകൾ ഉടനീളം കാണാം.
വായനയുടെ രസച്ചരടു മുറിയാതെ ആകാംക്ഷയുടെ മുനമ്പിൽ ചേതനയായി ജീവിച്ചു തീർത്ത ആരാച്ചാർ ഒരു കഥയെന്നതിനേക്കാൾ അനുഭവമെന്നു വിളിക്കാനാണെനിക്കിഷ്ടം !
----------------------------------------------------------------------------------------------------------------
2015 ഇ മഷി ഓണപ്പതിപ്പിൽ വന്നത്