­

ഓർമയുടെ ചോരത്തുള്ളികൾ

17:08
               ജനാലയിലൂടെ പിന്നിലേയ്ക്കോടുന്ന കാഴ്ച്ചകളിൽ കണ്ണ് നട്ടിരിക്കെ ഊറി മുഖത്തേയ്ക്ക് വീണ മഴത്തുള്ളി എന്റെ ശ്രദ്ധ തിരിച്ചു. വാച്ചിൽ നോക്കി. ഒൻപതരയ്ക്കെത്തേണ്ട തീവണ്ടി ഇനിയും എത്തിയിട്ടില്ല. വയറു ചൂളം വിളിച്ചു തുടങ്ങി. തീവണ്ടിയിലെ വടയും ചായയും കാണുമ്പോൾ മനംപുരട്ടും. ശൗചാലയം പേറുന്ന വാഹനമെന്ന ഓർമയും മൂത്രത്തിന്റെ ദുർഗന്ധം വഹിക്കുന്ന കാറ്റും ഒരുമിച്ചു തികട്ടി വരും. ഉറങ്ങിയെഴുന്നേറ്റപ്പോഴേയ്ക്ക്  കൂപ്പ ശൂന്യമായിരുന്നു.  ഇടയ്ക്കിടെ കയറിയിറങ്ങുന്ന ജീവിതങ്ങൾ മാത്രം. പല ദിക്കിലും തുറയിലും പെട്ട യാത്രക്കാർ, അന്ന ദാതാക്കൾ, ദൈന്യതയുറ്റിയ മുഖവുമായി കൈനീട്ടുന്നവർ, പാട്ടുപാടുന്നവർ.....

Read More...