സമയം
20:32
സമയം ആറുമണിയാവാൻ കാത്തിരിക്കുകയായിരുന്നു. ഓഫീസിൽ നിന്നിറങ്ങാൻ! ആറുമണി വരെ ചെയ്യുന്ന ജോലിക്കെ കമ്പനി തനിക്കു ശമ്പളം തരുന്നുള്ളൂ. നാട്ടിൽ ചെറിയ ജോലിയിൽ തുടർന്ന്കൊണ്ടിരുന്നപ്പോൾ പലപ്പോഴും രാത്രി പത്തും പതിനൊന്നും മണി വരെ കുത്തിയിരുന്നു ജോലി തീർത്തിരുന്ന ആത്മാർഥതയെ ഓർത്ത് തൻറെ ഭൂതകാലത്തിലെയ്ക്ക് നോക്കി അയാൾ ഊറിച്ചിരിച്ചു . പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. മലയാളിയുടെ മാത്രം ട്രേഡ്മാർക്ക് ആയ കുടയുമെടുത്ത് പുറത്തിറങ്ങി. പെട്ടെന്ന് ചെന്നാൽ തിരക്കില്ലാതെ ബസ് കിട്ടും.
നടന്നു നീങ്ങും വഴി എതിരെ അവിനാശ് വരുന്നത് അയാൾ ദൂരെ നിന്ന് കണ്ടു. താൻ ആദ്യമായി ജോയിൻ ചെയ്ത സമയത്ത് വെറും രണ്ടു ദിവസത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ മറ്റൊരു കൂടാരമാകും വരെ അവന്റെയൊപ്പം നിന്നതും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ രാത്രി പനിച്ചു വിറയ്ക്കുകയായിരുന്ന തനിക്ക് അവൻ ഉറങ്ങാതെ കാവലിരുന്നതുമൊക്കെ മനസ്സിനുള്ളിൽ നിന്ന് തുളുമ്പാനൊരുങ്ങി. ഏറെക്കാലത്തിനു ശേഷം കാണുകയാണ്. അവൻ അടുത്തു വരുന്നുണ്ടായിരുന്നു. പെട്ടെന്നു വാച്ചിലേയ്ക്ക് നോക്കി. സമയം 6:05. സംസാരിച്ചു നിന്നാൽ ഇനിയും വൈകും.
അവൻ കാണുന്നതിനു മുൻപ് കുട മുൻപിലെയ്ക്ക് തിരിച്ച് മുഖം മറച്ച് അയാൾ നടന്നു നീങ്ങി. ബസിന്റെ ചവിട്ടു പടിയിലേയ്ക്ക് കാലെടുത്തു വെച്ചപ്പോൾ അയാൾക്ക് തോന്നി- മനസാക്ഷി എവിടെയോ വീണു പോയിരുന്നു.. നോക്കിയെടുക്കാൻ നേരമില്ല...! യാത്രയാവട്ടെ..!!
നടന്നു നീങ്ങും വഴി എതിരെ അവിനാശ് വരുന്നത് അയാൾ ദൂരെ നിന്ന് കണ്ടു. താൻ ആദ്യമായി ജോയിൻ ചെയ്ത സമയത്ത് വെറും രണ്ടു ദിവസത്തെ പരിചയത്തിന്റെ വെളിച്ചത്തിൽ മറ്റൊരു കൂടാരമാകും വരെ അവന്റെയൊപ്പം നിന്നതും പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തിൽ രാത്രി പനിച്ചു വിറയ്ക്കുകയായിരുന്ന തനിക്ക് അവൻ ഉറങ്ങാതെ കാവലിരുന്നതുമൊക്കെ മനസ്സിനുള്ളിൽ നിന്ന് തുളുമ്പാനൊരുങ്ങി. ഏറെക്കാലത്തിനു ശേഷം കാണുകയാണ്. അവൻ അടുത്തു വരുന്നുണ്ടായിരുന്നു. പെട്ടെന്നു വാച്ചിലേയ്ക്ക് നോക്കി. സമയം 6:05. സംസാരിച്ചു നിന്നാൽ ഇനിയും വൈകും.
അവൻ കാണുന്നതിനു മുൻപ് കുട മുൻപിലെയ്ക്ക് തിരിച്ച് മുഖം മറച്ച് അയാൾ നടന്നു നീങ്ങി. ബസിന്റെ ചവിട്ടു പടിയിലേയ്ക്ക് കാലെടുത്തു വെച്ചപ്പോൾ അയാൾക്ക് തോന്നി- മനസാക്ഷി എവിടെയോ വീണു പോയിരുന്നു.. നോക്കിയെടുക്കാൻ നേരമില്ല...! യാത്രയാവട്ടെ..!!